Saturday, January 14, 2023

വിരുന്നു മേശയിലെ നിലവിളി

  സര്‍,
kadhakaliഎന്നെ വില്‍ക്കാന്‍ 
ഞാന്‍ അവനെ ഏല്‍പ്പിച്ചു.
കുംഭകോണ ലാഭം നോക്കി,
വിലപേശി..
ന്യായവിലക്ക്‌ 
എന്നെയവന്‍ വിദേശത്ത്‌ വിറ്റു.
ഭാഷയറിയാത്തതിനാല്‍
വിദേശ സദ്യായാലയത്തിലെ
കാഴ്ച കോമാളിയായി ഞാന്‍.
അങ്ങനെ പൈതൃക പാരമ്പര്യം
വിദേശവിരുന്നു
 മേശയിലെ നിലവിളിയായി.

അസൂയ.
എനിക്ക്‌ എന്നോട്‌ തന്നെ 
ഭയങ്കര അസൂയമൂത്തൂ..
ചില്ലറ തല്ലിനായി ഞാന്‍ 
love inselt
ഒരു ഗുണ്ടയെ ഏര്‍പ്പാടാക്കി.
എന്റെ ചലനങ്ങള്‍ ചോര്‍ത്തിയ മനസ്സ്‌
ക്വട്ടേഷന്‍ കൂടുതല്‍ കൊടുത്ത്‌
ആ ഗുണ്ടയെ കൊണ്ടു എന്നെയങ്ങ്‌
കൊന്നുകളഞ്ഞു..

ഇന്നലെ രാത്രി.
ഓര്‍മ്മകള്‍ എന്നെ 
വിഴുങ്ങിക്കളഞ്ഞു
ഇന്നലെ രാത്രി.
love
ഇന്ന് ഉച്ചയൂണിന്‌
എങ്ങും പോയില്ല.
ദഹിക്കാത്ത ചിന്തകളായിരുന്നു-
അധികവും.

പ്രണയിനി.
ചങ്കെടുത്തു കാട്ടിയപ്പോള്‍
ചങ്ങാതി ചെവിയില്‍ തിരുകി
എങ്ങോ പോയിക്കളഞ്ഞു.
ഇനി ഞാന്‍ എങ്ങനെ പ്രണയിനിയെ കാണും.

സ്നേഹത്തിന്റെ ഭൂമിക

സ്നേഹത്തിന്റെ കാഴ്ചകള്‍ക്ക്‌ 
വര്‍ത്തമാനത്തിന്റെ 
love
ലോകത്തിനുമപ്പുറം 
ഹൃദയമൗനത്തിന്റെ
വിശാലമായ ഒരു ഭൂമികയുണ്ട്‌. 

മേഘങ്ങള്‍ 
മേഘങ്ങള്‍ നമ്മെ മേഹിപ്പിക്കുന്നു,
പ്രണയം പോലെ ഭ്രമിപ്പിച്ച്‌ ,
സാന്ത്വനം പേലെ തണല്‍ തന്ന്,
പുഞ്ചിരിപ്പോലെ മഴ പൊഴിച്ച്‌ 
ഒടുക്കം മണല്‍ക്കാട്ടിലെ 
സുഹൃത്തിനെപ്പോലെ വിട്ടകന്ന്. 

സ്നേഹം 
ഹൃദയം ഹൃദയത്തോട്‌ 
സംവേതിക്കുബോള്‍ 
തോന്നുന്ന മിടിപ്പാണ്‌ 
യഥാര്‍ത്ഥ സ്നേഹം.

Sunday, October 2, 2022

അരുകിലെ സുഹൃത്തിന്റെ ഹൃദയം

നാം നമ്മെ അറിയുമ്പോള്‍
ഉള്ളിലുള്ള ചിന്തകളിലെക്ക്‌
നാം ചെല്ലുന്നു..
അതില്‍ വര്‍ത്തമാനങ്ങളുടെ
പൊരുള്‍ തിരയുമ്പോള്‍
നമുക്കരുകിലെ മനുഷ്യനെ അറിയുന്നു.
ആ തിരിച്ചറിവില്‍ നമ്മുടെ വാക്കുകള്‍ക്ക്‌
മാറ്റം വരുന്നു..
വാചകങ്ങള്‍ക്കും, വരികള്‍ക്കും
പ്രവൃത്തികള്‍ക്കും മാറ്റം വരുന്നു.
അവിടെ നാം നമ്മെ തിരിച്ചറിയുന്നു..
അരുകിലെ സുഹൃത്തിന്റെ
ഹൃദയം തൊടാനാകുന്നു.

Sunday, September 4, 2022

സോയ്ചീറോയുടെ ജീവിതം, കഥയല്ല ഒരു സംഭവമാണ്...

 വീഴുന്നതല്ല, മറിച്ച് വീണിടത്ത് നിന്നും 
എഴുന്നേൽക്കാത്തതാണ് യഥാർത്ഥ പരാജയം.
പ്രതിസന്ധികളിൽ പൊരുതുന്നവർക്കുള്ളതാണ്, 
വിജയങ്ങളും നേട്ടങ്ങളും.
* * * * * * * * * * * * * * * * * * * * *t * * * * * * * *
സോയ്ചീറോയുടെ ജീവിതം, കഥയല്ല ഒരു  സംഭവമാണ്
         ജീവിത വഴിയിലെ പ്രശ്നങ്ങളിൽ, തടഞ്ഞു നിൽക്കാത്തവരോ, പ്രതിസന്ധികളിൽ തട്ടി വീഴാത്തവരോ, ആയി ആരും തന്നെയുണ്ടാവില്ല. പക്ഷേ, ചിലർ ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കുന്നതായി കാണുമ്പോൾ ഒരു വലിയ വിഭാഗം  ജീവിക്കാൻ വേണ്ടി മാത്രമുള്ള  ജീവിതസമരത്തിലുമാണ്. പണ്ഡിതനെന്നോ, പാമരനെന്നോ, സമ്പന്നനെന്നോ, ഒരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരു തരത്തിലല്ലെങ്കിൽ, മറ്റൊരു തരത്തിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരും, അഭിമുഖീകരിച്ചവരുമാണ് എന്ന യാഥാർത്ഥ്യം, സ്വന്തം പ്രശ്നങ്ങളെ പർവ്വതീകരിച്ച് കാണുന്നവർ മനസ്സിലാക്കിയാൽ പ്രതിസന്ധികൾ വഴി മാറുന്നത് അനുഭവത്തിൽ കാണാം.

ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കിയവരുടെ ജീവിതം അറിഞ്ഞാൽ  മാത്രമേ, അവർ നേരിട്ട പ്രശ്നങ്ങളുടെ ബാഹുല്യവും, അതിജീവിച്ച പ്രതിസന്ധികളും നടന്നു തീർത്ത കനൽവഴികളും മനസ്സിലാക്കാൻ നമ്മുക്ക് സാധിക്കുകയുള്ളു. അത്തരത്തിൽ ഒരാളാണ് സോയ്ചീറോ.

സോയ് ചീറോ എന്ന ചെറുപ്പക്കാരന്റെ സ്വപ്നം ഏവരെയും പോലെ, ജപ്പാനിലെ  പ്രശ്സ്തമായ ടൊയോട്ട കമ്പനിയിൽ ജോലി നേടുക എന്നതായിരുന്നില്ല. മറിച്ച് ടൊയോട്ട കമ്പനിക്ക് യന്ത്രഭാഗങ്ങൾ നിർമ്മിച്ചു നൽകുന്ന ഒരു കരാറുകാരനാവുക,  അഥവാ  സംരംഭകനാവുക  എന്നതായിരുന്നു.

സ്വപ്ന പദ്ധതിക്കായി, ഭാര്യയുടെ ആഭരണമടക്കം വിറ്റുകിട്ടിയ പണം കൊണ്ട്, കാർ എൻജിന്റെ പിസ്റ്റൺ റിംഗ് എന്ന ഭാഗം നിർമ്മിച്ചു നൽകുന്ന ഒരു പ്ലാൻറ് സ്ഥാപിക്കാൻ അദ്ധേഹത്തിന് കഴിഞ്ഞു. ഇരുമ്പു പണിക്കാരനായിരുന്ന അച്ഛന്റെ ആലയിലെ ജോലി പരിചയം മുതലാക്കി പിസ്റ്റൺ റിംഗുകൾ നിർമ്മിച്ചെങ്കിലും ടൊയോട്ട കമ്പനി നിഷ്ക്കർഷിച്ച  ഗുണനിലവാരം പുലർത്താൻ പലവട്ടം ശ്രമിച്ചിട്ടും സാധിക്കുകയുണ്ടായില്ല..

സംരംഭം പരാജയമായെങ്കിലും,  പിൻമാറാൻ സോയ്ചീറോ ഒരുക്കമായിരുന്നില്ല. രണ്ടു വർഷത്തോളം ലോഹസങ്കരങ്ങളെക്കുറിച്ച്  പോളിടെക്നിക്കിൽ ചേർന്ന്  പഠിച്ച്, പുതിയ രീതിയിൽ  നിർമ്മിച്ച, പിസ്റ്റൺ റിംഗിന്റെ  സാംപിൾ  ടൊയോട്ട കമ്പനി അംഗീകരിച്ചു..

തുടർന്ന് 30,000 റിംഗുകളുടെ ഓർഡർ നേടിയെടുത്ത, സോയ്ചീറോ തന്റെ പ്ലാന്റ് വിപുലപ്പെടുത്തി നിർമ്മാണവും തുടങ്ങി. പക്ഷേ, ആ സമയത്ത്  തന്നെ, ഒരു കാർ റേസിൽ പങ്കെടുത്ത ഡോയ് ചീറോ, അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായി.

ആശുപത്രി കിടക്കയിൽ വച്ചാണ് തന്റെ കമ്പനി നിർമ്മിച്ച 30,000 റിംഗുകളിൽ വെറും 3 എണ്ണം മാത്രമേ, ടൊയോട്ട കമ്പനി  ഗുണനിലവാരം പരിശോധിച്ച്   അംഗീകരിച്ചുള്ളു, എന്ന സത്യം സോയ് ചീറോ അറിയുന്നത്.  കമ്പനിയുടെ സാമ്പത്തിക നഷ്ടവും, ഇനിയെന്ത് എന്ന ചോദ്യവും  ഒരു വശത്ത്. മാസങ്ങളോളം നീണ്ടു നിൽക്കുന്ന ചികിത്സയും ആശുപത്രി വാസവും മറുവശത്ത്.. ആരായാലും തളർന്നു പോകുന്ന സാഹചര്യം...

പക്ഷേ ജീവിതവഴിയിൽ വീണുപോയെന്ന് കരുതി, അവിടെ തന്നെ കിടക്കാൻ സോയ്ചീറോ ഒരുക്കമായിരുന്നില്ല. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ അദ്ധേഹം, നിർമ്മാണത്തിൽ പറ്റിയ പിഴവുകൾ പരിഹരിച്ച്, ടൊയോട്ട കമ്പനിയുടെ ഓർഡർ വീണ്ടും നേടിയെടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു.

മാത്രവുമല്ല, ഏതാനും വർഷങ്ങൾക്കുള്ളിൽ, ടൊയോട്ട കമ്പനി ഉപയോഗിക്കുന്ന പിസ്റ്റൺ റിംഗുകളിൽ, 40 ശതമാനവും സപ്ലെ ചെയ്യുന്ന നിലയിലേക്ക് അദ്ധേഹത്തിന്റെ സ്ഥാപനം  വളർന്നു. 

ഇങ്ങിനെ, കാര്യങ്ങൾ നല്ല രീതിയിൽ പോകുമ്പോഴാണ്, രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യുദ്ധത്തിൽ അമേരിക്കൻ വിമാനം  വർഷിച്ച ബോംബ് വീണ് സോയ് ചീറോയുടെ പിസ്റ്റൺ റിംഗ് കമ്പനി തകർന്നു പോയി.  പക്ഷേ വീഴ്ചകളിൽ തളരാത്ത സോയ് ചീറോ, യുദ്ധം കഴിഞ്ഞയുടൻ  മറ്റൊരു നഗരത്തിൽ പുതിയ കമ്പനി സ്ഥാപിച്ച് വീണ്ടും പ്രവർത്തനം തുടങ്ങി. 

പക്ഷേ, കഷ്ടകാലം അദ്ധേഹത്തെ വിടാൻ ഒരുക്കമല്ലായിരുന്നു. ഒരു വർഷത്തിനകം തന്നെ, പുതിയതായി നിർമ്മിച്ച  ഫാക്ടറി, ജപ്പാനിലുണ്ടായ  ഭൂകമ്പത്തിൽ തകർന്ന് തരിപ്പണമായി. അവസാനം ഫാക്ടറി സാധനങ്ങൾ എല്ലാം ആക്രി വിലക്ക്,  ടൊയോട്ട കമ്പനിക്ക് നൽകി, കിട്ടിയ കാശുമായി സോയ് ചീറോ സ്വന്തം  ഗ്രാമത്തിലെത്തി. 

സോയ്ചീറോ തളർന്നെന്നും,  തകർച്ച പൂർണ്ണമായെന്നും,  എല്ലാവരും  തന്നെ കരുതി. യുദ്ധാനന്തര മാന്ദ്യത്തിലും, ക്ഷാമത്തിലും പെട്ടുഴലുന്ന ജപ്പാനിൽ, പുതിയ ബിസിനസ്സ് സാദ്ധ്യതകൾ വളരെ കുറവായിരുന്നു.

പക്ഷേ, ജീവിതത്തിൽ വീഴ്ചകൾ സ്വാഭാവികമാണെന്നും, വീണ്ടും എണീക്കാതിരിക്കുന്നതാണ് പരാജയമെന്നും വിശ്വസിച്ചിരുന്ന സോയ് ചീറോ, പ്രതിസന്ധികൾ നൽകുന്ന സാദ്ധ്യതകളിലേക്ക് ശ്രദ്ധയൂന്നി.

പെട്രോൾ ക്ഷാമവും, സാമ്പത്തിക പരാധീനതയും മൂലം, കാറുകൾ ഉള്ള മിക്കവരും സൈക്കിളിലേക്ക് മാറിയ കാലമായിരുന്നു അത്. ഒരു ചെറിയ എൻജിൻ സൈക്കിളിൽ പിടിപ്പിച്ചാൽ, അതിന് വൻ ഡിമാന്റ് ഉണ്ടാവുമെന്ന് കണക്കുകൂട്ടിയ അദ്ധേഹം, അതിനായി  ഒരു കൊച്ചു എൻജിൻ വികസിപ്പിച്ചെടുത്തു. സൈക്കിളിൽ പിടിപ്പിച്ച അവയ്ക്കാകട്ടെ, നല്ല സ്വീകാര്യത ലഭിക്കുകയും ചെയ്തു.

പക്ഷേ, വ്യാവസായികാടിസ്ഥാനത്തിൽ എൻജിൻ  നിർമ്മിക്കാനാവശ്യമായ  ഇരുമ്പിന്റെ ലഭ്യതക്കുറവും, വീണ്ടും ഒരു ഫാക്ടറി നിർമ്മിക്കാനുള്ള  മുതൽ മുടക്കില്ലാത്തതും അദ്ധേഹത്തെ കുഴക്കി.

തളരാൻ തയ്യാറല്ലാത്തവർക്ക് മുൻപിൽ, പ്രതിസന്ധികൾ വഴി മാറും എന്ന വിശ്വാസം മാത്രമാണ്  അദ്ധേഹത്തെ മുന്നോട്ട് നയിച്ചത്.  യുദ്ധകാലത്ത് അമേരിക്കൻ പട്ടാളക്കാർ, നാടെങ്ങും  ഉപേക്ഷിച്ച് പോയ ഗ്യാസോലിൻ ക്യാനുകൾ പെറുക്കിയെടുത്ത്  ഉരുക്കി ഇരുമ്പിന്റെ ലഭ്യതക്കുറവ്, സോയ്ചീറോ  മറികടന്നു.

പിന്നീട് മൂലധനം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു. രാജ്യത്തുള്ള പതിനായിരത്തിൽ പരം സൈക്കിൾ ഷോപ്പുടമകളോട്, തന്റെ പുതിയ സംരംഭത്തിൽ ചെറിയ രീതിയിൽ മുതൽ മുടക്കി പങ്കാളിയാവാൻ, സോയ്ചീറോ ഹോണ്ട അഭ്യർത്ഥിച്ചതിൽ പകുതിയോളം പേർ അനുകൂലമായി സഹകരിച്ചതോടെ, ഹോണ്ട മോട്ടോർ കമ്പനി എന്നു പേരിട്ട സ്ഥാപനത്തിൽ നിന്നും ആദ്യത്തെ മോട്ടോറൈസ്ഡ് സൈക്കിൾ പുറത്തിറങ്ങി.

പിന്നീടുള്ളത്  എല്ലാവർക്കുമറിയാവുന്ന ഹോണ്ടയുടെ വിജയചരിത്രം.  മോട്ടോർ സൈക്കിളും കാറും മുതൽ എയർക്രാഫ്റ്റ് വരെ നീളുന്ന ഹോണ്ട എന്ന നാമധേയം, ലോകത്തിൽ സ്ഥാനം ഉറപ്പിച്ചത്, സോയ് ചീറോ ഹോണ്ട എന്ന വ്യക്തിയുടെ, തകർച്ചയിലും തളരാത്ത മനഃസാന്ദിദ്ധ്യം ഒന്നുകൊണ്ട് മാത്രമാണ്. ഏതെങ്കിലും ഘട്ടത്തിൽ അദ്ധേഹം തളർന്നു വീണിരുന്നെങ്കിൽ 'ഹോണ്ട' എന്ന പ്രസ്ഥാനം തന്നെ ലോകത്തുണ്ടാവുമായിരുന്നില്ല !!

പ്രതിസന്ധികളിൽ പതറാത്ത, ജീവിതത്തിൽ 
വീഴ്ചയുണ്ടാവുമ്പോഴൊക്കെ, പൂർവ്വാധികം 
ശക്തിയോടെ, കുതിക്കുന്നവർക്കുള്ളതാണ് 
വിജയവും നേട്ടങ്ങളും എന്നതിന് 
അടിവരയിടുന്നതാണ് സോയ് ചിറോ 
ഹോണ്ടയുടെ ജീവിതം.

പ്രതിസന്ധികളിൽ തട്ടി വീഴുമ്പോൾ നാമിനി റോഡിലേക്ക് നോക്കാം. പ്രതിസന്ധികളെ അതിജീവിച്ച ഹോണ്ടയെ, വാഹനങ്ങളിലൂടെ ഭർശിക്കാം. 1991 ൽ സോയ് ചീറോ ഹോണ്ടയും 2013ൽ പത്നി സാചി ഹോണ്ടയും ഈ ലോകം വിട്ടു പോയെങ്കിലും അവർ കാണിച്ചു തന്ന വെളിച്ചം നമ്മുക്ക് ഊർജ്ജം നൽകട്ടെ....

ജീവിതമൊരിക്കലും പട്ടുവരവതാനി വിരിച്ച വഴികളിലൂടെയാവില്ല.  നമ്മുക്കിനിയും പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നേക്കാം.

ഇന്ന് 140 ൽ പരം രാജ്യങ്ങളിൽ വിൽപ്പനയുള്ള ഹോണ്ട മോട്ടോർ സൈക്കിളും കാറുകളും കാണുമ്പോൾ നാമോർക്കേണ്ടത്, വീഴുന്നതല്ല ., മറിച്ച് വീണിടത്ത് നിന്നും എഴുന്നേൽക്കാതിരിക്കുന്നതാണ് പരാജയം എന്ന സത്യമാണ്. സോയ് ചീറോ ഹോണ്ട കാണിച്ചു തന്ന സത്യം.

അക്കരെയുള്ള ആ ദേശത്തെക്കുറിച്ച്

 വിചിത്രമായ ആചാരം ആയിരുന്നു 
ആ രാജ്യത്ത് നിലനിന്നിരുന്നത്. 
ഓരോ വര്‍ഷവും ആ വര്‍ഷത്തേക്കുള്ള രാജാവിനെ തിരഞ്ഞെടുക്കും. 
എല്ലാ സുഖ സൗകര്യങ്ങളോടും അധികാരത്തോടും കൂടി ഒരു വര്‍ഷം കൊട്ടാരത്തില്‍ വാഴും! ഒരോ മാസവും ഒരു വന്‍‌തുക പ്രതിഫലമായി ലഭിക്കുകയും ചെയ്യും. സുഖലോലുപന്മാരായ രാജാക്കന്മാര്‍ നാളെയെക്കുറിച്ച് വിചാരം ഇല്ലാതെ അധികാരം ലഭിച്ചു കഴിയുമ്പോള്‍ എല്ലാം മറന്ന് രാജ്യംഭരിക്കും. 

പക്ഷെ, ഒരു വര്‍ഷം തികയുന്ന ദിവസം രാജാവിനെ പടയാളികള്‍ ചേര്‍ന്ന്, പ്രത്യേകമായി തയ്യാര്‍ ചെയ്ത തോണിയില്‍ കയറ്റി, ദൂരെയുള്ള ഏകാന്ത ദ്വീപില്‍ കൊണ്ടു ചെന്നു ഇറക്കി വിടും! രാജാവ് പത്ത് അടി വയ്യ്ക്കുന്നതിനു മുന്‍പേ, ഏതെങ്കിലും വന്യമൃഗത്തിന്റെ ഇരയാവും.
അതാണ് പതിവ്.

 പടയാളി‍കള്‍ തിരിച്ചു വരുമ്പോഴേക്കും പുതിയ രാജാവ് രാജ്യഭരണം ഏറ്റെടുക്കനുള്ള ആഘോഷങ്ങള്‍ പൂര്‍ത്തിയായിരിക്കും.
        ഈ വര്‍ഷത്തെ രാജാവിന്റെ ഊഴം ഇന്നു തീരുകയാണ്. .

    പക്ഷേ, ഇത്തവണ പതിവിനു വിപരീതമായിപുതിയതായി രാജ്യം ഭാരം ഏല്‍ക്കുവാന്‍ ആരും തയ്യാറായി മുമ്പോട്ടു വന്നിട്ടില്ല.
      
    വിളമ്പരം ചെയ്തിട്ട് പല ദിവസങ്ങളായി.

അവസാനം ഒരു സാധുവായ മനുഷ്യന്‍ സമ്മതം അറിയിച്ചു.കൊട്ടാരത്തില്‍  സന്തോഷം അലതല്ലി കിരീട ധാരണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പതിവു പോലെ, മുന്‍‌രാജാവിനെ കയറ്റിയ തോണി കണ്ണീരോടെ കൊട്ടാരം വിട്ടു.
              അന്തപ്പുരത്തില്‍ നിന്നും അലമുറ ഉയര്‍ന്നു.
അങ്ങനെ പുതിയ രാജാവ് ഭരണം ആരഭിച്ചു. പക്ഷേ, വളരെ കരുതലോടെയാണ് രാജാവ് ഭരണം നടത്തിയത്.
       ആദ്യ മാസം തന്നെ, രാജ്യത്തെഏറ്റവും നല്ല വേട്ടക്കാരെ വരുത്തി. ഒരുകൂട്ടം ആയുധ ധാരികളായ പടയാളികളുടെ കൂടെ അവരെ, ആ ഏകാന്ത ദ്വീപിലേക്ക് അയച്ചു.
 ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ മൃഗങ്ങളെയും കൊന്നു കളയുവാന്‍ ഒരു കല്‍പ്പനയും പുറപ്പെടുവിച്ചു. അടുത്തമാസം രാജ്യത്തെ ഏറ്റവും നല്ല മരംവെട്ടു കാരെ ആ ദ്വീപിലേക്ക് അയച്ചു. വനം മുഴുവന്‍ വെട്ടിക്കളഞ്ഞ് അവര്‍ തിരിച്ചെത്തി. അടുത്തമാസം, രാജ്യത്തെ, ഏറ്റവും നല്ല ശില്പികളെ വരുത്തി. ആ ഏകന്ത ദ്വീപില്‍ മനോഹരമായ ഒരു കൊട്ടാരവും, അനേക രമ്യ ഹര്‍മ്മ്യങ്ങളും, രാജ വീഥികളും പണിയുവാന്‍ കല്‍പ്പിച്ചു..
പിന്നിട്, പൂന്തോട്ടം നിര്‍മ്മിക്കുന്ന പ്രതിഭാധനന്മാരുടെ ഊഴമായിരുന്നു.
അഞ്ചു മാസം കഴിഞ്ഞപ്പോഴേക്കും ആ ഭീതിജനകമായിരുന്ന ഏകാന്ത ദ്വീപ് ഒരു മനോഹര ഉദ്യാനം ആയി ത്തീര്‍ന്നു.ആ രാജ്യത്തെ ഏറ്റവും നല്ല ഒരു കൂട്ടം ആളുകളെ രാജാവ് ഇതിനകം തിരഞ്ഞെടുത്തിരുന്നു. അവരെ സർവ്വ സൗകര്യങ്ങളോടും കൂടി ആ ദ്വീപില്‍ താമസിപ്പിച്ചു.തുടര്‍ന്നുള്ള മാസങ്ങളിലെ രാജാവിന്റെ പ്രതിഫലം മുഴുവന്‍ ആ ദേശത്ത് നിക്ഷേപിച്ചു.

      എട്ടു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും, ആ ബുദ്ധിമാനായ രാജാവു പറഞ്ഞു, “ഞാന്‍ എന്റെ രാജ്യ ഭാരം ഒഴിയുവാന്‍ ഇപ്പോഴേ തയ്യാര്‍ ആണ്, എന്നെ നിങ്ങള്‍ ആ ദ്വീപില്‍ കൊണ്ടുപോയി ആക്കുന്നതില്‍ സന്തോഷമേയുള്ളൂ”

       പക്ഷേ, ജനങ്ങളുടെ നിര്‍ബന്ധം മൂലം രാജാവു ഒരു വര്‍ഷംതികച്ചു.
രാജാവിനെ കൊണ്ടുപോകുവാനുള്ള തോണി ഒരുങ്ങി. അന്നു വരെയും, എല്ലാ രാജക്കന്മാരും നിലവിളിച്ചു കൊണ്ട് മാത്രമേ തോണിയിലേക്കു കയറിയിട്ടുള്ളൂ, 

      എന്നാല്‍ ഇത് ആദ്യമായി, പുഞ്ചിരിയോടെ രാജാവ് ആ വഞ്ചിയില്‍ കയറി.
രാജാവിന്റെ മനസ്സുനിറയെ ആ ദ്വീപായിരുന്നു.
അവിടുത്തെ മനോഹര ദൃശ്യം കാണുവാന്‍ കണ്ണുകള്‍ വിടര്‍ന്നു. 
അവിടുത്തെ ശ്രേഷ്ഠന്‍ മാരുമായി ഒരുമിച്ചു ജീവിക്കാന്‍ ഉള്ളം കൊതിച്ചു.

സ്നേഹിതാ, ഒരു ദിവസം നിന്നെയും ഒരു പെട്ടിയിലാക്കി, ബന്ധുക്കള്‍ ചുമന്നു കോണ്ട് പോകും. _*അന്നു വീട്ടില്‍ നിന്നു നിലവിളി ഉയരും. വിശാലമായ ഈ ലോകത്തു നിന്നും ഇടുങ്ങിയ കുഴിയില്‍ ഇറക്കി വച്ചിട്ട് അവരെല്ലാം തിരിച്ചുപോകും. 

അക്കരെയുള്ള ആ ദേശത്തെക്കുറിച്ച് നിനക്ക്  പ്രത്യാശയുണ്ടോ??
 അവിടെ  എന്തെങ്കിലും നിക്ഷേപം ഉണ്ടോ?
അതോ സുഖ ലോലുപന്മാരായ ആ രാജാക്കന്മാരെപ്പോലെ, ബുദ്ധിഹീനമായി നാളുകള്‍ കഴിക്കുകയാണോ❓
ഒരു വിചിന്തനം അനിവാര്യം !!!

Sunday, August 28, 2022

മിന്നാത്ത പൊന്നും പ്രണയവും.

 മിന്നാത്ത പൊന്ന്
ഇന്നലയവള്‍ മടക്കി തന്നു,
പ്രണയവും.
ഉരുകിയ പൊന്ന്
പൂച്ചെടുത്ത്‌ കാക്കയ്ക്‌ കൊടുത്തു.
കാക്ക പെണ്ണ്‍ നാളെ പുതുചെക്കനുമായി
എന്റെ വീട്ടില്‍ വിരുന്ന് വരും.

രക്തദാഹിയായ കൊതുക്‌.
രക്തദാഹിയായ കൊതുകിന്‌ മുന്നില്‍
നിന്നും രക്ഷനേടാന്‍ ഞാന്‍ കുരിശ്‌ കാട്ടി.
കൊതുക്‌,
കര്‍ത്താവിന്റെ
ആണിപഴുതിലെ നനവില്‍ നാവ്‌ ഒട്ടിച്ചു,
ദാഹം തീര്‍ത്തു.

പീലാത്തോസാകാന്‍ സര്‍ക്കാര്‍
വയനാട്ടിലെ കര്‍ഷകന്‍
ഒപ്പിന്‌ കീഴെ
പുള്ളിയിടാറുണ്ടോ എന്ന് അന്വോഷിക്കണം.
ഒപ്പിന്‌ കീഴെ-
കുത്തിടുന്നവര്‍ ആത്മഹത്യ ചെയ്യുമത്രേ.
കേള്‍ക്കേണ്ടേ സര്‍ക്കാര്‍,
പീലാത്തോസാകാന്‍ കാത്തിരിക്കുകയാണവര്‍.

Thursday, August 25, 2022

കാലത്തിന്റെ ഫോണ്‍ കോള്‍

ഞാന്‍ അവളുടെ മുറിയില്‍ 
കാലത്തിന്റെ ഫോണ്‍ കോള്‍
ഫോണ്‍ ബെല്ലായി.
ഫോണിനുള്ളിലെ 
ശബ്ദം എന്നോട്‌ പറഞ്ഞു.
അവള്‍ ഉറക്കത്തിലാണ്‌ 
നിങ്ങള്‍ സ്വപ്നത്തിലേക്ക്‌ വിളിക്കൂ.
കണ്ണുകള്‍ ഇറുകെ അടച്ച്‌,
അവളുടെ മനസ്സിന്റെ തണലിലേക്ക്‌
ഞാനുറങ്ങുവാനാരംഭിച്ചു.

പ്രണയം.
നീ എന്നില്‍ പ്രണയമായത്‌ 
എപ്പോഴാണ്‌..
നിന്റെ കണ്ണുകള്‍ 
എന്നെ ഉമ്മവച്ചപ്പോഴോ.
നിന്റെ ശ്വാസം 
ഞാന്‍ കുടിച്ചപ്പോഴോ..
ഓര്‍ക്കുന്നില്ല ഞാന്‍...
എന്റെ ഹൃദയം 
നിന്റെ പക്കല്‍ ആയിരുന്നല്ല്ലോ...
മടക്കി വാങ്ങാന്‍ 
ഇന്നലെ മുഴുവന്‍ കാത്തിരുന്നു ഞാന്‍...
ഇന്നു നീ വരുമായിരിക്കും.

പാതകള്‍.
ചവിട്ടിയകന്ന പാതകളും.
കണ്ടൊഴിഞ്ഞ മുഖങ്ങളും 
മറവില്‍ പോകാതെ സൂക്ഷിക്കുക.
കാലത്തിന്റെ 
ഗതിവേഗത്തില്‍ 
നാം നമ്മെ തിരിച്ചറിയുന്നത്‌ 
ഈ പാതയോരങ്ങളില്‍ മാത്രമാകും.

കണ്ണാടി.
മുഖമൊരുക്കാന്‍ 
കണ്ണാടി തിരഞ്ഞ എനിക്ക്‌ 
മുന്നില്‍ മുറിഞ്ഞ പോയ 
സൗഹൃദത്തിന്റെ 
നിഴലുകള്‍ മാത്രം. 
ആ നഷ്ടങ്ങള്‍ ചേര്‍ത്ത്‌ 
വച്ചപ്പോള്‍ അതില്‍ മനസ്സോ, 
മുഖമോ ഉണ്ടായിരുന്നില്ല.

സ്വന്തം.
നാം ഹൃദയത്തോട്‌ ചേര്‍ക്കും 
തോറും നമ്മില്‍ നിന്ന് 
അകലുന്ന പലതില്ലേ..
നമുക്ക്‌ സ്വന്തമെന്ന് തോനുന്നത്‌ 
നാം നാളേക്ക്‌ വെക്കും 
പോലെ..ഒാര്‍മ്മകളെ 
നാം മറവിയെന്ന് പേര്‌ 
ചൊല്ലി മനപൂര്‍വ്വം മറക്കുന്നു.. 

ഓര്‍മ്മകള്‍

ക്ലാവുപിടിക്കാത്ത 
ഓട്ടുരുളിയില്‍ വീഴുന്ന 
കാലത്തിന്റെ 
ജലത്തുള്ളി.

സൗഹൃദം.
മിന്നുന്നുതൊക്കയും 
തന്റേതെന്ന് മോഹിച്ച 
തട്ടാന്റെ പെട്ടിലെ 
കാക്കപൊന്ന്

വിചാരം.മനസ്സിന്റെ 
നിഗൂഢതയില്‍
ചെന്നുപതിക്കുന്ന 
ചിന്തയുടെ കനല്‍.

വാസ്തവം.
നടന്ന വഴിയേ 
വീണ്ടും 
കാല്പാടുകളാകുന്ന 
യാഥാര്‍ത്ഥ്യം.

കണ്ണീര്‍.കടലിന്റെ 
ആഴവും 
തിരയുമില്ലാത്ത 
ഉപ്പുജലം.

Sunday, July 24, 2022

ജീവിതത്തിണ്റ്റെ ഓര്‍മ്മത്തെറ്റുകള്‍

 ജീവിതത്തിണ്റ്റെ ഓര്‍മ്മത്തെറ്റുകളാണ'
 നഷ്ടങ്ങള്‍,
ഒരിക്കല്‍ ചേര്‍ത്തുവച്ച്‌-
അവസാനകോളം പരിശോധിച്ചാല്‍
ലഭിക്കുന്ന ശിഷ്ടങ്ങള്‍ 
അനുഭവങ്ങളാണ'.
മുന്നോട്ടുള്ള പ്രയാണത്തിണ്റ്റെ 
വഴികാട്ടിയും.
നാം ജീവിതത്തില്‍-
ആരെയോ തിരയുമ്പോള്‍
നമ്മെ തേടുന്ന-
മറ്റൊരു ഹൃദയമുണ്ടാവും
എന്നത്‌ തീര്‍ച്ചയാണ'.

കണ്ടു മറന്ന കാഴ്ചകളേക്കാളും
കാണേണ്ട കാഴ്ചകള്‍
എത്രയോ വലുതാകാം-
എന്ന ചിന്ത മനസ്സില്‍ സൂക്ഷിക്കുക.

ഓര്‍മ്മയില്‍ തിരയുന്ന
 ഓരോ ചിന്തകളും
നമ്മുടെ ജീവിതത്തിണ്റ്റെ 
ചലനങ്ങളാകാം.
ഒരാള്‍ നമ്മെ അറിയുമ്പോള്‍അവരെ നാം അറിയേണ്ടത്‌
ആ മനസ്സില്‍ നിന്ന്‌ തന്നെയാവണം

Saturday, July 23, 2022

സ്നേഹത്തിന്റെ തൂവലുകള്‍

ഓര്‍മ്മകള്‍ നമ്മെ 
പൊതിഞ്ഞ്‌ പിടിയ്ക്കുമ്പോള്‍
മനസ്സിലേക്ക്‌ വരുന്ന 
ഓരോ ചിന്തകളും
നമുക്കുള്ളിലെ 
പൊടിപിടിച്ച്‌ കിടക്കുന്ന
സ്വപ്നങ്ങുടെയോ 
യാഥാര്‍ത്ഥ്യങ്ങളുടെയോ
നേര്‍ചിത്രങ്ങളാകാം
-
കാലത്തിന്റെ പഴക്കം 
നമ്മെ തളര്‍ത്തുമ്പോള്‍
ഓര്‍മ്മകളിലെ 
നേട്ടം മാത്രമേ 
നമുക്ക്‌ ബാക്കിയുണ്ടാകൂ,
ആ ധന്യതയുടെ 
സ്വരുകൂട്ടലിനായി
സ്നേഹത്തിന്റെ നിലാവ്‌
അരുകിലെ മനസ്സില്‍ 
ബാക്കി വച്ചാല്‍ അതാകും
അന്നത്തെ ഏറ്റവും 
വലിയ സമ്പാദ്യം.
--
ജീവിതത്തിന്റെ 
തൂവലുകളാണ' 
ഓരോ നിമിഷവും.
നഷ്ടപ്പെടുത്തുന്ന 
സ്പന്ദനങ്ങള്‍ മടക്കി ലഭിക്കില്ല.
ഒടുവില്‍ തൂവലുകള്‍ 
കൊഴിഞ്ഞ്‌ തളര്‍ന്നിരിക്കുമ്പോള്‍
നഷ്ടപ്പെടുത്തിയ 
നിമിഷങ്ങള്‍ 
വേദനയായി പിന്തുടരും.
-
കാലം നമ്മെ കടന്നു 
പൊയ്കൊണ്ടിരിക്കുന്നു,
ഒപ്പം നമ്മളും,
മടങ്ങി വരവില്‍ 
നമ്മെ കാത്ത്‌ 
ഒന്നു മാത്രമേ ഉണ്ടാകൂ
നാം അറിഞ്ഞ്‌ 
നല്‍കിയ സ്നേഹം.

സ്നേഹം, കൊടുക്കലും വാങ്ങലും

 കൊടുക്കലിനും വാങ്ങലിനും 
ഇടയില്‍പെട്ട് നട്ടം തിരിയുന്ന 
അനുഭവമാണ് ജീവിതം

പണത്തിന് മേലെ പറക്കുന്ന
ഒന്നാണ് സ്നേഹം.
അതിന് വില നിശ്ചയിക്കാന്‍ 
കഴിയില്ല
എന്നത് പ്രപഞ്ച സത്യം.

സ്നേഹം വാങ്ങല്‍ മാത്രമല്ല.
പകരം മടക്കി നല്‍കുമ്പോള്‍
മാത്രമേ യാഥാര്‍ത്ഥ്യമാകുന്നുള്ളു.
-


ഒരാള്‍ക്ക് നമ്മെ 
ഓര്‍ത്തിരിക്കാന്‍
ഹൃദയമറിഞ്ഞ 
സ്നേഹത്തിന്റെ
ഒരു ചീള് മാത്രം മതി

Friday, July 22, 2022

സ്നേഹനൈര്‍മ്മല്യം

സ്നേഹത്തിന്റെ ഭാവം
സന്തോഷത്തിന്റെ 
നൈര്‍മ്മല്യം മാത്രമല്ല,
മറുവശം കണ്ണീരിന്റെ 
നോവുമുണ്ട്‌.
-
സ്നേഹത്തില്‍ 
പങ്കുചേര്‍ക്കാതിരീക്കുക
-
സ്നേഹം ധാനമായി
 നല്‍കുന്നവന്റെ മനസ്സ്‌
പുണ്യം ചെയ്ത 
വിശ്വാസിയുടേതാണ'
-
സ്നേഹമറിയാത്ത 
മനസ്സ്‌ മരുവിടം പോലെയാണ'
-
ആഴക്കടല്‍ പോലെയാണ' സ്നേഹം
അറിയുംതോറും വീണ്ടും വീണ്ടും
ആഴം വര്‍ദ്ധിയ്ക്കുന്ന പ്രതിഭാസം.

ബാക്കിയവുന്നത്‌

സ്നേഹം അഗ്നിപോലെയാണ'.
കത്തിപ്പടരും തോറും
ചൂട്‌ വര്‍ദ്ധിക്കുന്നു.
അതു പോലെ നഷ്ടപ്പെടുമ്പോള്‍
പെട്ടന്ന്‌ ചാരവുമാകുന്നു.

സ്നേഹത്തിണ്റ്റെ മുഖം.
പകര്‍ന്ന സ്നേഹത്തിനും,
നല്‍കിയ ധാനത്തിനും,
കണക്ക്‌ സൂക്ഷിക്കാതിരിക്കുക.
നല്‍കിയ നന്‍മകള്‍
അതേ മുഖത്തില്‍
തിരിച്ച്‌ ലഭിച്ചെന്ന്‌ വരില്ല.

നമുക്ക്‌ നഷ്ടപ്പെടുന്നത്‌.
ഒരിക്കല്‍ നമുക്ക്‌ നമ്മെ നഷ്ടപ്പെടും-
എന്നത്‌ നിശ്ചയം.
അന്ന്‌ ബാക്കിയവുന്നത്‌
നല്‍കിയ സ്നേഹത്തിണ്റ്റെ നിലാവും,
കുറിച്ച അക്ഷരങ്ങളുടെ
ആഴവും മാത്രമേയുണ്ടാവുള്ളൂ.

എന്തിലാണ'പൂര്‍ണ്ണത
എന്തു ചെയ്യുന്നു എന്നതിനപ്പുറം.
എങ്ങനെ ചെയ്യുന്നു
എന്നതിലാണ'പൂര്‍ണ്ണത.

പറഞ്ഞതും,പറയാതെ ബാക്കിവെച്ചതും.
ചെയ്ത പ്രവര്‍ത്തികള്‍
പറയാതെയും.
പറഞ്ഞ പ്രവര്‍ത്തികള്‍
ചെയ്യാനും ശ്രമിക്കുക.

Delete ചെയ്യപ്പെട്ട ഓർമ്മകൾ

മനസ്സില്‍ മറഞ്ഞിരുന്ന-
കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍
ഒരു ശ്രമം.
വീണ്ടും,
വെറുതെ-
ഒരിക്കലൂടെ.
ഉള്ളില്‍ കടക്കാനുള്ള-
വഴിയും മൂടിവച്ചു.
ഒരു വഴിയും ഇല്ലെന്ന് 
മനസ്സിന്റെ മെസേജ് 
ഓര്‍മ്മയുടെ ടേറ്റകള്‍ മുഴുവന്‍
ആരോ പെന്‍ ഡ്രവ്വില്‍ പകര്‍ത്തി
എന്നെയങ്ങ്‌ പൂർണമായും 
ഡിലീറ്റ്‌ ചെയ്യതുകളഞ്ഞു.
അഛന്‍,
അമ്മ,
സഹോദരങ്ങള്‍,
പ്രണയിനി,
കൂട്ടുകാര്‍,
വീട്‌,
സ്വപ്നം,
ചിന്ത
കളവ്‌,
അങ്ങനെ.. എല്ലാമെല്ലാം 
പേര'പോലും മറന്ന്‌-
പൂജ്യമായി പോയ 
എന്നെ,
ഞാനെങ്ങനെ കണ്ടെത്തും.
എന്റെ മനസ്സ്‌
അപ'ലോഡ്‌ ചെയ്തു-
ഞാനായി തീര്‍ന്ന തസ്കരനെ
കണ്ടെത്തനും 
അവനോട് സംസാരിക്കാനും 
എന്നെ വീണ്ടെടുക്കാനും 
ഇനി ഒരു വഴി മാത്രം ബാക്കി ഉള്ളു 
ആ ചിന്തയിൽ എന്നെ വിചാരിച്ചാൽ 
അവന്റെ ഉള്ളിൽ ഞാനുണ്ട് 


സൗഹൃദം

 സൗഹൃദത്തിന്റെ വെളിച്ചത്തിന്‌ 
പരിധിയുണ്ടായാല്‍ സ്നേഹത്തിന്റെ 
നിലാവ്‌ ഭൂമിയോളം പരന്നു കീടക്കും

ചിന്ത.
ചിന്തകള്‍ ഇല്ലാത്ത ജീവിതം 
ശൂന്യമാണ്‌.ചില ശൂന്യജീവിത്തില്‍ 
ചിന്തമാത്രമേയുണ്ടാകുള്ളൂ.

നഗ്നത.
ഓരോ വ്യക്തിയുടെയും 
വേഷത്തിനപ്പുറം, സ്വഭാവത്തിന്റെ 
കാണാത്ത നഗ്നതയുണ്ടാകും

വാക്കുകള്‍
വാക്കുകള്‍ക്കിടിയിലെ മൗനവും 
വരികള്‍ക്കിടയിലെ അര്‍തഥവും 

വാചാലതയെക്കള്‍ വിശാലമാണ്‌.

സൂര്യഗ്രഹണം.


സൂര്യനെ വിഴുങ്ങിയ
പാമ്പ്‌ ഛര്‍ദ്ദിക്കാനാകാതെ
ആകാശമേഘങ്ങളില്‍,
ഭൂമിയില്‍,
ഇരുളിണ്റ്റെ പൂതനാമോക്ഷം.
പരിഭ്രാന്തിയുടെ ചുടലകളില്‍, ,
പവര്‍കട്ടും,
മോഷണവും.
തടവിലാക്കിയ വെളിച്ചത്തിന്റെ 
വേദനയില്‍പിടയുന്ന പാമ്പ്‌.
വിശ്രമമില്ലാതെ പണിയെടുത്തു പണിയെടുത്ത്‌,
വെളിച്ചം മങ്ങി ചന്ദ്രനും.
രാപ്പാടിയ്ക്കെന്നും വിരുന്നുപോക്ക്‌.
ടൈനാമോ ഇല്ലാത്ത സൈക്കിള്‍ സഞ്ചാരി
പിഴ കൊടുത്ത്‌ കൊടുത്തു
മടുത്ത്‌,
ഒടുക്കം.
സൈക്കിള്‍ ഉപേക്ഷിച്ച്‌ എങ്ങോ ഓടി മറഞ്ഞു.
രാത്രിസുന്ദരിയുടെ മടിനിറയെ പണവും,
അടിവയര്‍ മുഴുവന്‍ വേദനയും.
ഇരുളിണ്റ്റെ കാവാലാള്‍ ഉറങ്ങാതെ
പണിയെടുത്തു പണിയെടുത്ത്‌ 
ഒടുക്കത്തെ ഉറക്കത്തിലേക്ക്‌ മരിച്ച്‌ വീഴുന്നു.
പുലരി പാടാന്‍ കഴിയാതെ
പൂവന്‍ പിടയെ കൊത്തിയകറ്റുന്നു.
രണ്ടാംകളി മാത്രം വിധിക്കപ്പെട്ട റ്റീയറ്ററുകളില്‍
കുളിച്ചിട്ടും കുളിച്ചിട്ടും തീരാതെ
നായിക വെള്ളം കുടിക്കുന്നു.
കല്ല്യാണം കുറിച്ച പെണ്ണും ചെക്കനും
പകലിനെ കിനാവുകണ്ട്‌ രണ്ട്‌ കിടക്കറയില്‍
സ്വപ്നത്തില്‍ രമിച്ച്‌ അങ്ങനെ..യങ്ങയനെ
ഇണചേര്‍ന്ന്‌ മതിവരാതെ
വീണ്ടും വീണ്ടും തമ്മീ പുണരുന്ന
ജാരനും ഭാര്യയ്ക്കും ഇടയില്‍ വരാന്‍കഴിയാതെ
നൈറ്റ്‌-ഡ്യൂട്ടിയില്‍ ഭര്‍ത്താവ്‌.
വാര്‍ത്തകള്‍ നിറച്ച്‌ പകലിനെ കാത്തിരുന്ന
വര്‍ത്തമാനപത്രത്തിന്‌ നഷ്ടം കോടികളുടെ കോളത്തില്‍.
കാഴ്ച നഷ്ടം വന്ന വല്യമ്മ മാത്രം
കേട്ടതൊന്നും വിശ്വസിക്കാതെ കണ്ണു തുറന്ന്‌
വെറുതെ ചിരിക്കുന്നു.
രാത്രി..
വീണ്ടും രാത്രി.
പിന്നെയും ..പിന്നെയും 
രാത്രികള്‍...

Wednesday, July 20, 2022

സ്നേഹത്തിന്റെ തൂവല്‍


കാഴ്ചയുടെ വര്‍ണ്ണങ്ങള്‍ മാത്രമല്ല ജീവിതം,
അനുഭവത്തിന്റെ കയ്പും
സ്നേഹത്തിന്റെ കൂടിചേരലും
ഒത്തൊരുമിക്കുന്നതാണ' ജീവിതം.
------------------------------------
സ്നേഹത്തിന' പകരം
സ്നേഹം നല്‍കുന്നത്‌ നന്‍മയാണ'.
വെറുപ്പിനും നിന്ദയ്കും പകരം
സ്നേഹം പുണ്യയമാണ'.
-----------------------------------------------
നല്ല സുഹൃത്തിന്റെ ആശ്വാസത്തില്‍
തൊട്ട ഒരു വാക്കുപോലും സ്നേഹത്തിന്റെ
തൂവല്‍ സ്പര്‍ശമാണ`.

ദിശമാറ്റിമറിക്കാന്‍.

ഒരു സംഭാവനയ്ക്‌ പിന്നില്‍
ഒരായിരം രൂപയുടെ മോഹമുണ്ടാകും.
ഒരു അഭിനന്ദനത്തിന്‌ പിന്നില്‍
ലഭിക്കതെ പോയ മോഹപെയ്തിണ്റ്റെ
കണ്ണീരുണ്ടാകും.
-
ഒരു നേട്ടത്തില്‍ പുഞ്ചിരിക്കുമ്പോള്‍
ഒരു കൂട്ടം ആളുകളുടെ പരാജയത്തിണ്റ്റെ
നോവുണ്ടാകും അതിനുപിന്നില്‍.
-
നമുക്ക്‌ നഷ്ടപ്പെടുന്ന ഒാരോ സ്ഥാനവും,
അരുകിലെ സഹോദരന്‌ ലഭിച്ചതില്‍
ആഹ്ളാദിക്കുക.
-
ഒരു വാക്കോ ഒരു വരിയോ മതി
ഒരു ജീവിതത്തിണ്റ്റെ ദിശമാറ്റിമറിക്കാന്‍.

Tuesday, July 19, 2022

ഒറ്റപ്പെട്ട മനസ്സ്‌


മനസ്സ്‌ ഒറ്റപ്പെടുമ്പോള്‍ നല്ല സുഹൃത്തിന്റെ
ആശ്വാസത്തില്‍ തൊട്ട ഒരു വാക്ക്‌ പോലും
ഏെറെ പ്രയോജനം ചെയ്യും.

മരണത്തിന്‌ തൊട്ട്‌ മുന്‍പ്‌ വരെയും
പ്രതീക്ഷ നല്‍കുന്ന ഹൃദയമാണ്‌
ഏറ്റവും ഉന്നതം.

                                                                                    അവസരം അറിഞ്ഞ്‌ പ്രവര്‍ത്തിക്കുക.
                                                            എന്നാല്‍ പ്രവൃത്തില്‍ അവസരം
                                                             ഉപയോഗിക്കാതിരിക്കുക.

Sunday, July 17, 2022

" ഇവിടെ എവിടേയോ കാണണം"

 മുഷിഞ്ഞ വസ്ത്രധാരിയായ 
ഒരു വൃദ്ധൻ തീവണ്ടിയിൽ ഏസി
കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുകയായിരുന്നു .
ടിക്കറ്റ് പരിശോധകൻ (ടി ടി ഇ ) അയാളുടെ അടുത്ത് വന്നു ടിക്കറ്റ് ആവശ്യപ്പെട്ടു. 

വൃദ്ധൻ തന്റെ ബാഗിനുളളിൽ തിരയാൻ തുടങ്ങി.

" ഇവിടെ എവിടേയോ കാണണം"

വൃദ്ധൻ തിരച്ചിൽ തുടരവെ അതൃപ്തിയോടെ പരിശോധകൻ പറഞ്ഞു.

"ഞാൻ തിരിച്ച് വരുമ്പോൾ താങ്കൾ ടിക്കറ്റ് കാണിക്കണം". 

വൃദ്ധൻ ടിക്കറ്റ് ഇല്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് പരിശോധകൻ ഊഹിച്ചു. കുറച്ച് കഴിഞ്ഞ് തിരിച്ച് വന്ന പരിശോധകന് വൃദ്ധൻ തന്റെ ഏസി ക്ലാസ് ടിക്കറ്റ് കാണിച്ചു.പരിശോധകന് കുറ്റബോധം തോന്നി.

'ഒറ്റനോട്ടത്തിൽ അയാളെ ഞാൻ വിലയിരുത്താൻ പാടില്ലായിരുന്നു'.

തീവണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ അയാളെ പുറത്തിറങ്ങുവാൻ പരിശോധകൻ സഹായിച്ചു.

തന്റെ ലഗ്ഗേജ് എടുക്കാൻ ഒരു ചുമട്ടുകാരനെ വൃദ്ധൻ വിളിച്ചു.

ചുമട്ടുകാരൻ ലഗ്ഗേജ് എടുത്തെങ്കിലും പെട്ടെന്ന് അത് താഴെ വെച്ച് നടന്നു പോയി. അയാൾ അടുത്ത കമ്പാർട്ടുമെന്റിൽ വന്നിറങ്ങിയ ഭംഗിയായി വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ലഗ്ഗേജ് എടുത്ത് അവരോടൊപ്പം നടന്നു പോയി.

' ചുമട്ടുകാരനെ കുറിച്ച് നിങ്ങൾ എന്ത് വിചാരിക്കുന്നു ..😇.?' 

ഇത് കണ്ട പരിശോധകൻ വൃദ്ധന്റെ ലഗ്ഗേജ് എടുത്ത് ഒരു ടാക്സി വിളിക്കാൻ സഹായിച്ചു.പരിശോധകനോട് നന്ദി പറഞ്ഞ വൃദ്ധൻ ഒരു നൂറു രൂപാ നോട്ട് അയാളെ എൽപിച്ചു എന്നിട്ട് പറഞ്ഞു "ദയവായി ഇത് ആ ചുമട്ടുകാരന് കൊടുക്കണം.

മേലിൽ ആരെയും വേഷം നോക്കി വിലയിരുത്തരുതെന്നും പറയണം".
തിരിച്ചെത്തിയ പരിശോധകൻ ചുമട്ടുകാരനെ കണ്ടപ്പോൾ അയാളോട് പറഞ്ഞു "നിങ്ങൾ ചെയ്തത് ശരിയായില്ല. 

ഏതായാലും ഈ പണം അയാൾ നിങ്ങൾക്ക് തന്നതാണ് വേഷം നോക്കി ആരെയും വിലയിരുത്തരുതെന്ന് നിങ്ങളോട് പറയാനും പറഞ്ഞു ".

"ക്ഷമിക്കണം സാർ" ചുമട്ടുകാരൻ പറഞ്ഞു "തിരക്കിനിടയിൽ ഞാൻ പറയാൻ വിട്ടു പോയി അതൊരു അന്ധയായ സ്ത്രീയാണ്. 

സ്ഥിരമായി ഞാനാണ് അവരുടെ ലഗ്ഗേജ് എടുക്കാറുള്ളത് .ഞാനതിനു കൂലിയൊന്നും വാങ്ങാറുമില്ല.താങ്കൾ ആ വൃദ്ധനെ കാണാൻ ഇടയാവുകയാണെങ്കിൽ അദ്ധേഹത്തോട് പറയണം ആരേയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് " .

നാമാണ് യഥാർത്ഥ ശരിയെന്നാണ് നമ്മുടെ ധാരണ...

യാദൃശ്ചികമായോ അല്ലാതെയോ പലപ്പോഴും അങ്ങിനെ ആയിത്തീരാറുമുണ്ട്......
ആ അഹങ്കാരത്തിൽ നാം പലപ്പോഴും മറ്റുള്ളവരിലെ കുറ്റം കണ്ടെത്താൻ ശ്രമിക്കാറുണ്ട്.....

എന്നാൽ നമ്മളേക്കാൾ വലിയ ശരി അവരാണെന്ന് തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നു.

മനസ്സിരുത്തി വായിക്കുക. ജീവിതത്തിൽ പകർത്തുക .....
സ്വന്തം ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം ഇതിനേക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌.

കണ്ണുനീര്‍ തുടയ്ക്കുക,പ്രപഞ്ച സൃഷ്ടാവിനെ വണങ്ങുക... നല്ലതുമാത്രം വിചാരിക്കുക, നമുക്ക് കിട്ടിയതെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക...

സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക, 
കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും.

പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ..

സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.

നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക..അല്ലെങ്കില്‍ വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം കേള്‍ക്കുക..
ഒരു പക്ഷെ അതിലെ ഒരു ചെറിയ വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചേക്കാം...

മഴയേക്കാള്‍ ഉപകാരിയാവുക. ചന്ദ്രനേക്കാള്‍ സൗന്ദര്യള്ളമുള്ളവരാകുക

നമ്മുടെ അലങ്കാരം സ്വര്‍ണ്ണമോ വെള്ളിയോ അല്ല, മറിച്ച് എളിമ, വിനയം, ക്ഷമ, ദയ, അറിവ് പരോപകാരം എന്നിവയാണ്.

നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല. 

ആരോഗ്യകരമായ ശരീരത്തില്‍ ചതി, വിദ്വേഷം, അസൂയ എന്നിവക്ക്‌ സ്ഥാനമില്ല.

ദാനധര്‍മ്മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും സ്‌നേഹം നേടുക

പ്രാര്‍ത്ഥന പതിവാക്കുക.
ഒരു മണിക്കൂറിലൊരു ആശയം രൂപീകരിക്കുക, ഒരു ദിവസത്തിലൊരു സല്‍കര്‍മ്മമെങ്കിലും ചെയ്യുക.

നമ്മുടെ ചിന്തയാണ് നമ്മുടെ സ്വര്‍ണ്ണം, ധാര്‍മ്മികതയാണ്‌ അലങ്കാരം, നല്ല പെരുമാറ്റമാണ്‌ സമ്പത്ത്‌.

കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക. 

ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.

വീണു പരിക്കേറ്റ കുഞ്ഞിനെ ഓര്‍ത്ത്‌ കരഞ്ഞ്‌ സമയം കളയരുത്‌. അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക..

ഓരോ ദിവസവും പുതിയ തുടക്കമാവുക. ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കരുത്‌, മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം ക ണ്ടെത്തുക.

നമ്മുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌ എന്ന്‌ ഉള്‍ക്കൊള്ളുക. മനസ്സ്‌ ശാന്തമാക്കുക.

കഴിഞ്ഞ കാലത്ത്‌ നമ്മള്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന്‌ പാഠം ഉള്‍ക്കൊള്ളുക, എന്നിട്ട്‌ അവയെ വിട്ടുകളയുക.

ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ, അതിന്‌ മന:സ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌.

പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല. ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നും നമുക്കറിയില്ല, പിന്നെന്തിനാണ്‌ നാം സങ്കടപ്പെടുന്നത്‌. 

ഭക്ഷണം കുറക്കുക, ശരീരത്തിന്‌ ആരോഗ്യമുണ്ടാകും.

പാപങ്ങള്‍ കു

റക്കുക, മനസ്സിന്‌ ആരോഗ്യമുണ്ടാകും. 

ദു:ഖങ്ങള്‍ കുറക്കുക, ഹൃദയത്തിന്‌ ആരോഗ്യമുണ്ടാകും.

സംസാരം കുറക്കുക, ജീവിതത്തിന്‌ ആരോഗ്യമുണ്ടാകും.

ജീവിതം തന്നെ കുറച്ചേയുള്ളൂ..വിഷമിച്ചും, ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയരുത്‌...

മോശമായ നാവ്‌ അതിന്റെ ഇരയെക്കാള്‍ അതിന്റെ ഉടമക്കാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക. 

സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌‌വൃത്തയായ സ്‌ത്രീ നിധിയാണ്‌. 

മനസ്‌ സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും.

ആത്മഹത്യയിൽ നിന്ന് തിരിച്ചു വാക്കിന്റെ ശക്തി

ആത്മഹത്യയിൽ നിന്ന് തിരിച്ചു വിളിച്ച '
രണ്ടാമൂഴം'.ജീവനൊടുക്കാനായി പോയ പഴയിടം മോഹനൻ നമ്പൂതിരിയെ കുറവിലങ്ങാട്ടു നിന്ന് ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നത് എംടിയുടെ ‘ഭീമൻ’ രചനാശൈലി....!!!

മരണമുനമ്പിൽ വെച്ചാണ് ആ യുവാവും എം.ടി.വാസുദേവൻ നായരും കണ്ടുമുട്ടുന്നത്. കോട്ടയത്ത് കുറിച്ചിത്താനത്താണ് യുവാവിന്റെ നാട്. 26–ാം വയസ്സിൽ ചെറിയ ബിസിനസൊക്കെ നടത്തി. കടംകയറി. തീർക്കാൻ നിർവാഹമില്ല. നിരാശ ജീവിതത്തിൽ പടർന്നു കയറുന്നു. മറ്റൊരു വഴിയില്ലെന്ന ചിന്ത വന്നു. ആത്മഹത്യയെന്ന ചിന്ത ഉള്ളിൽ കയറി. എല്ലാറ്റിനെയും കീഴടക്കുന്ന മരണത്തിലേക്കു പോകാമെന്ന് ഉറപ്പിച്ചു.

 അത് എങ്ങനെ വേണമെന്നുള്ള ആലോചനയായി. ഓരോ ദിവസവും മരണവഴി തേടി നടന്നു. 

അന്നു രാവിലെയും ഇന്ന് മരണമെന്ന് ഉറപ്പിച്ച് വീടിന്റെ അടുത്ത ജംഗ്ഷനിൽ നിന്ന് യുവാവ് ബസിൽ കയറി. കുറവിലങ്ങാട് ജംഗ്ഷനിൽ ബസ് നിർത്തിയപ്പോൾ കടയിൽ ഒരു മാസികയുടെ പുറംചട്ടയിൽ എംടിയുടെ ചിത്രം കണ്ടു. ‘രണ്ടാമൂഴം’ എന്ന നോവലിന്റെ അറിയിപ്പാണ്. എം.ടി.യുടെ പേര് വലിയ അക്ഷരത്തിൽ കൊടുത്തിട്ടുണ്ട്. യുവാവ് ബസിൽ നിന്ന് ചാടിയിറങ്ങി. 

ആ യുവാവിന് ജീവിതത്തിലേക്ക് ഒരു രണ്ടാമൂഴം തിരിച്ചുകൊടുത്തത് കടയിൽ തൂങ്ങിക്കിടന്ന ആ എം.ടി.യായിരുന്നു. ആ യുവാവാണ് പിന്നീട് നാടറിഞ്ഞ രുചിയുടെ കൂട്ടുകാരനായ പഴയിടം മോഹനൻ നമ്പൂതിരി.

ഓർമകളിൽ  ആ യാത്ര 

1981-ൽ ആയിരുന്നു ആ സംഭവം. സ്കൂളിലും കോളേജുകളിലും ആശുപത്രികളിലുമൊക്കെ ലാബുകളിലേക്ക് സാധനങ്ങൾ നൽകുന്ന കച്ചവടമായിരുന്നു പഴയിടത്തിന്. അറിയാൻ പാടില്ലാത്ത കച്ചവടത്തിൽ തുടക്കത്തിൽ തന്നെ അപകടം പിണഞ്ഞു. നഷ്ടം വലുതായപ്പോൾ കാര്യങ്ങൾ കൈവിട്ടു.

 വായനയായിരുന്നു എന്നും കൂട്ടുനിന്ന ശീലം. അങ്ങനെയാണ് എം.ടി.യോട് ഇഷ്ടം വന്നത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളും ഹരമായിരുന്നു. 

അങ്ങനെയാണ് ആത്മഹത്യയ്ക്കിറങ്ങിയ ദിവസം എം.ടി.യുടെ രണ്ടാമൂഴം കൂടി വായിച്ചിട്ട് മരിക്കാം എന്നു തീരുമാനിച്ച് ബസിറങ്ങിയത്. കടയിൽനിന്ന് ആ ആഴ്ചപ്പതിപ്പ് വാങ്ങി കടത്തിണ്ണയിൽ ഇരുന്നു തന്നെ വായിച്ചു. ആദ്യലക്കം ‘യാത്ര’ എന്നാണ് എംടി പേരിട്ടിരിക്കുന്നത്. തന്റെ യാത്രയാണെങ്കിൽ അവസാന യാത്രയും.

 യാത്രയുടെ തുടക്ക വാചകംതന്നെ പഴയിടത്തെ വീഴ്ത്തി. 

‘കടലിന് കറുത്ത നിറമായിരുന്നു’.... മരണത്തിന്റെ കറുപ്പാണ് തന്റെ മുന്നിലുണ്ടായിരുന്നത്. ഒന്നുകിൽ കൊക്കയിൽ ചാടുക. അല്ലെങ്കിൽ വിഷം കഴിക്കുക; അങ്ങനെ പല ചിന്തകളായിരുന്നു മനസ്സിലുണ്ടായിരുന്നത്. അതിൽ ഇടയ്ക്കിടെ യുധിഷ്ഠിരൻ ഇടറാൻ തുടങ്ങുന്ന മനസ്സിനെ ശാസിക്കുന്നുണ്ട്, ‘ശാന്തമാകൂ’ എന്ന്. അർജുനൻ പറയുന്നു, വഴിക്കു മാത്രമല്ല, പിന്നിട്ട ജീവിതപഥങ്ങളെയും നഷ്ടങ്ങളെയും എവിടെയും തിരിഞ്ഞു നോക്കരുതെന്നും.

 എംടിയുടെ വരികളിലൂടെ പഴയിടത്തിനെയും ഓർമിപ്പിച്ചു–മനസ്സേ, എല്ലാ ആരംഭത്തിനും അവസാനമുണ്ട്...

രണ്ടാമൂഴത്തിന്റെ തുടക്കത്തിൽത്തന്നെ ഭീമനെന്ന മഹാന്റെ ജീവിതം പഴയിടത്തിനെയും പിടിച്ചുമുറുക്കി. വാനപ്രസ്ഥത്തിന്റെ വേളയിൽ യുധിഷ്ഠിരനും അർജുനനും തളർന്നുവീണ ദ്രൗപദിയെ ഉപേക്ഷിച്ചു പോകുമ്പോൾ യാത്രയിൽ തിരിച്ചു നടന്ന് ദ്രൗപദിയുടെ അടുക്കലെത്തുന്ന ഭീമൻ. വിഷാദത്തോടെ കണ്ണു തുറന്ന് ഭീമനെ നോക്കി ദ്രൗപദിയുടെ മന്ദഹാസം. ഇതോടെയാണ് ആദ്യ ലക്കം അവസാനിക്കുന്നത്.  

പഴയിടത്തിന് ആകാംക്ഷയേറി. അടുത്ത ലക്കമെന്തായിരിക്കും. ഇതുവരെ വായിക്കാത്ത കഥയും പദങ്ങളും പഴയിടത്തിന്റെ ഹൃദയകവാടം തുറന്നു കയറി നൽകിയത് വല്ലാത്തൊരു ശാന്തതയായിരുന്നു.

 പഴയിടത്തിന്റെ മനസ്സിലേക്ക് എം.ടി.യുടെ വരികളെത്തിയത് എത്തിപ്പിടിച്ചു കയറി വരാനുള്ള വള്ളി പോലെയായിരുന്നു. 

മരിക്കാനുള്ള തീരുമാനം മാറുന്നു. അടുത്ത ഒരു വർഷം വാരികയിൽ 52 ലക്കമായി രണ്ടാമൂഴം പ്രസിദ്ധീകരിക്കുന്നു. അതു മുഴുവൻ വായിക്കുന്നു. രണ്ടാം ജന്മത്തിന്റെ ആദ്യവർഷം ആകെ ചെയ്തത് ഇതു മാത്രമായിരുന്നു. ഇതെല്ലാം പഴയിടം മോഹനൻ നമ്പൂതിരി മനസ്സിൽ സൂക്ഷിച്ച രഹസ്യങ്ങൾ.

വാക്കിന്റെ ശക്തി

ഇനി 1991-ൽ കഥ തുടരുകയാണ്. നാടിന് രുചിയുള്ള ഭക്ഷണം നൽകണമെന്ന വലിയ കർമം കൊത്തിവച്ചാണ് രണ്ടാം ജന്മം കാത്തിരുന്നത്. അത് ജില്ലാ കലോ‍ൽസവങ്ങളിലൂടെ മുന്നേറി.

2014-ൽ സംസ്ഥാന കലോൽസവം കോഴിക്കോട് നഗരത്തിൽ നടക്കുന്നു. പാചകം പഴയിടം മോഹനൻ നമ്പൂതിരി. 

എം.ടി.വാസുദേവൻ നായർ കലോൽസവം ഉദ്ഘാടനം ചെയ്യാൻ


വന്നേക്കുമെന്നറിഞ്ഞപ്പോൾ തലേന്ന് പഴയിടം കലോൽസവ ഭാരവാഹിയോടു പറഞ്ഞു

 –"എംടി വരുമ്പോൾ ഒന്നു കാണാൻ അവസരമുണ്ടാക്കണം."

"അതിനെന്താ, വേണമെങ്കിൽ ഇന്നു രാത്രി വീട്ടിൽ പോകുന്നുണ്ട്. കൂടെ വന്നോളൂ" എന്നു കലോൽസവ ഭാരവാഹി.

 രാത്രി എം.ടി.യെ കാണാൻ നല്ല കസവിന്റെ മുണ്ടും വാങ്ങി പഴയിടം പോയി.  നേരിൽ കാണുമ്പോൾ വല്ലാത്ത പരിഭ്രമമായിരുന്നു. 

പഴയിടം പഴയ കഥകൾ  എല്ലാം എം.ടി.യോട് പറഞ്ഞു. 

തന്റെ സാഹിത്യം ഒരാളെ മരണത്തിൽനിന്നു തിരിച്ചെത്തിച്ചുവെന്നു കേട്ടപ്പോൾ എം.ടി. സ്തംഭിച്ചിരുന്നുപോയി. തന്റെ വാക്കുകളിൽ എത്തിപ്പിടിച്ച് മരണത്തിന്റെ കയത്തിൽനിന്നു തിരിച്ചുവന്നയാളോ...!! 

ഇത് ആലോചിച്ചിരുന്നു പോയതു കൊണ്ട് കാലിൽ വീണു പൊട്ടിക്കരയുന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ കാര്യം മറന്നുപോയി അദ്ദേഹം.

 ഉദ്ഘാടനത്തിന് വരില്ലെന്നു നേരത്തേ തീരുമാനിച്ചു പറഞ്ഞ എം.ടി. പറഞ്ഞു– "ഞാൻ വരും, ഉദ്ഘാടനം ചെയ്യാനല്ല, നമ്പൂതിരിയുടെ അടുക്കളയിലേക്ക്."

തുള വീണ് മുറിഞ്ഞു പോകുമായിരുന്ന ആയുസ്സിനെ തിരിച്ചു പിടിച്ചത് തന്റെ വാക്കുകളാണെന്ന് പറഞ്ഞപ്പോൾ എം.ടി.യുടെ മറുപടിയും പഴയിടം ഒരിക്കലും മറക്കില്ല.

 "വാക്കിന് എല്ലാമാകാൻ കഴിയും"

ഓര്‍മ്മകള്‍ പൊതിഞ്ഞ്‌ പിടിയ്ക്കുമ്പോള്‍

ഓര്‍മ്മകള്‍ നമ്മെ 
പൊതിഞ്ഞ്‌ പിടിയ്ക്കുമ്പോള്‍
മനസ്സിലേക്ക്‌ വരുന്ന ഓരോ ചിന്തകളും
നമുക്കുള്ളിലെ പൊടിപിടിച്ച്‌ കിടക്കുന്ന
സ്വപ്നങ്ങുടെയോ യാഥാര്‍ത്ഥ്യങ്ങളുടെയോ
നേര്‍ചിത്രങ്ങളാകാം

കാലത്തിന്റെ പഴക്കം 
നമ്മെ തളര്‍ത്തുമ്പോള്‍
ഓര്‍മ്മകളിലെ നേട്ടം 
മാത്രമേ നമുക്ക്‌ ബാക്കിയുണ്ടാകൂ,
ആ ധന്യതയുടെ സ്വരുകൂട്ടലിനായി
സ്നേഹത്തിന്റെ നിലാവ്‌
അരുകിലെ
മനസ്സില്‍ ബാക്കി വച്ചാല്‍ അതാകും
അന്നത്തെ ഏറ്റവും വലിയ സമ്പാദ്യം.

ജീവിതത്തിന്റെ 
തൂവലുകളാണ' ഓരോ നിമിഷവും.
നഷ്ടപ്പെടുത്തുന്ന 
സ്പന്ദനങ്ങള്‍ മടക്കി ലഭിക്കില്ല.
ഒടുവില്‍ തൂവലുകള്‍ 
കൊഴിഞ്ഞ്‌ തളര്‍ന്നിരിക്കുമ്പോള്‍
നഷ്ടപ്പെടുത്തിയ നിമിഷങ്ങള്‍ 
വേദനയായി പിന്തുടരും.

കാലം നമ്മെ കടന്നു 
പൊയ്കൊണ്ടിരിക്കുന്നു,
ഒപ്പം നമ്മളും,
മടങ്ങി വരവില്‍
നമ്മെ കാത്ത്‌ 
ഒന്നു മാത്രമേ ഉണ്ടാകൂ
നാം അറിഞ്ഞ്‌ നല്‍കിയ സ്നേഹം.
-

സ്നേഹം, കൊടുക്കലും വാങ്ങലും


കൊടുക്കലിനും വാങ്ങലിനും ഇടയില്‍
പെട്ട് നട്ടം തിരിയുന്ന അനുഭവമാണ് ജീവിതം.
പണത്തിന് മേലെ പറക്കുന്ന ഒന്നാണ് സ്നേഹം.
അതിന് വില നിശ്ചയിക്കാന്‍ കഴിയില്ല

എന്നത് പ്രപഞ്ച സത്യം. 
സ്നേഹം വാങ്ങല്‍ മാത്രമല്ല.
പകരം മടക്കി നല്‍കുമ്പോള്‍
മാത്രമേ യാഥാര്‍ത്ഥ്യമാകുന്നുള്ളു.

ഒരാള്‍ക്ക് നമ്മെ ഓര്‍ത്തിരിക്കാന്‍
ഹൃദയമറിഞ്ഞ സ്നേഹത്തിന്റെ
ഒരു ചീള് മാത്രം മ
തി

Saturday, July 16, 2022

ഒരിക്കല്‍ നമ്മെ നഷ്ടപ്പെടും-

സ്നേഹം അഗ്നിപോലെയാണ'.
കത്തിപ്പടരും തോറും
ചൂട്‌ വര്‍ദ്ധിക്കുന്നു.
അതു പോലെ നഷ്ടപ്പെടുമ്പോള്‍
പെട്ടന്ന്‌ ചാരവുമാകുന്നു.

കണക്ക്‌ സൂക്ഷിക്കാതിരിക്കുക.
പകര്‍ന്ന സ്നേഹത്തിനും,
നല്‍കിയ ധാനത്തിനും,
കണക്ക്‌ സൂക്ഷിക്കാതിരിക്കുക.
നല്‍കിയ നന്‍മകള്‍
അതേ മുഖത്തില്‍
തിരിച്ച്‌ ലഭിച്ചെന്ന്‌ വരില്ല.

ഒരിക്കല്‍ നമ്മെ നഷ്ടപ്പെടും-
ഒരിക്കല്‍ നമുക്ക്‌ നമ്മെ നഷ്ടപ്പെടും-
എന്നത്‌ നിശ്ചയം.
അന്ന്‌ ബാക്കിയവുന്നത്‌
നല്‍കിയ സ്നേഹത്തിണ്റ്റെ നിലാവും,
കുറിച്ച അക്ഷരങ്ങളുടെ 
ആഴവും മാത്രമേയുണ്ടാവുള്ളൂ.

പൂര്‍ണ്ണത. 
എന്തു ചെയ്യുന്നു എന്നതിനപ്പുറം.
എങ്ങനെ ചെയ്യുന്നു
എന്നതിലാണ' പൂര്‍ണ്ണത. 

പ്രവര്‍ത്തികള്‍
ചെയ്ത പ്രവര്‍ത്തികള്‍
പറയാതെയും.
പറഞ്ഞ പ്രവര്‍ത്തികള്‍
ചെയ്യാനും ശ്രമിക്കുക.

വായിച്ച വര്‍ത്തമാനങ്ങള്‍

വായിച്ച പുസ്തകങ്ങളേക്കാളും,
കേട്ട വര്‍ത്തമാനങ്ങളേക്കാളും,
കണ്ട കാഴ്ചകളേക്കാളും
എത്രയോ ഉന്നതമാണ`
ജീവിതാനുഭവത്തിണ്റ്റെ
ഉള്‍ചൂട്‌.

ഉള്ളം 
ഉള്ളം അറിയാതെ
പകര്‍ന്ന് പോയ ജലം
ഒരിക്കലും തിരികെ
ആഗിരണം ചെയ്യാനാകില്ല.

അത്മാവിന്റെ ഞരമ്പ്‌


 അരുകിലെ ഹൃദയ നോവില്‍ നമ്മുടെ
അത്മാവിന്റെ ഞരമ്പ്‌ പിടക്കുന്നുവെങ്കില്‍,
തീര്‍ച്ചയായും ആ നോവില്‍ സ്നേഹമുണ്ട്‌.

സ്നേഹം.
അകലും തോറും അടുപ്പം കൂടുകയും,
അടുക്കുന്തോറും അകലം തോന്നുകയും
ചെയ്യുന്നതാണ്‌ യാഥാര്‍ത്ഥ സ്നേഹം.

നടന്നകന്ന മനസ്സ്‌
സ്നേഹം അറിഞ്ഞ മനസ്സ്‌ നടന്നകന്നാലും
ഒരിക്കലെങ്കിലും തിരിഞ്ഞ്‌ നോക്കും
എന്നത്‌ നിശ്ചയം.

മുറിഞ്ഞ പോയ നിഴലുകള്‍
മുഖമൊരുക്കാന്‍ കണ്ണാടി തിരഞ്ഞ
എനിക്ക്‌ മുന്നില്‍
മുറിഞ്ഞ പോയ സൗഹൃദത്തിന്റെ
നിഴലുകള്‍ മാത്രം.
ആ നഷ്ടങ്ങള്‍ ചേര്‍ത്ത്‌ വച്ചപ്പോള്‍
അതില്‍ മുഖമോ,മനസ്സോ ഉണ്ടായി


Followers